പുതിയ കുടയും
പുതിയ ബാഗും
പുതിയ വാട്ടർ ബോട്ടിലും
പുതുപുത്തൻ വസ്ത്രങ്ങളുമായി
ഒരു കുഞ്ഞുമഴ സ്കൂളിലെത്തി
ആദ്യമാദ്യം ചനുപിനെ ചനുപിനെ പെയ്തു
പിന്നെ അന്തം വിട്ട് അലറിക്കരഞ്ഞു
വർണ്ണമിഠായികൾക്കോ
ബലൂണുകൾക്കോ
വഴങ്ങാതെ
സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പൊഴും
തീർന്നിരുന്നില്ല
കുഞ്ഞുമഴയുടെ
കണ്ണീർ പിണക്കം
ഇനിയെന്റെ
ദംഷ്ട്രകളൊളിപ്പിച്ചുവെക്കണം
ചുവന്ന കണ്ണുകളല്പം തണുക്കണം
കരാളരൂപത്തിലഴകുചാലിക്കണം
ശബ്ദം നേർപ്പിച്ചു കേൾപ്പിക്കണം
പാപങ്ങൾ തിരിച്ചറിഞ്ഞീടണം
എനിക്കൊരു മനുഷ്യനായ്ത്തീരണം