Sunday, August 12, 2012

വൃത്തം




വൃത്തഭംഗത്തിന്നു മാപ്പു
ചോദിക്കുന്നു മഹാകവി
വൃത്തമില്ലാതെത്രയെത്ര
അർഥഭാഷ്യങ്ങൾ നൽകിയോൻ

ജീവിതത്തിന്റെ തീക്കാറ്റിൽ
ചുട്ടുപൊള്ളിച്ച വാക്കുകൾ
തീക്ഷ്ണ തീക്ഷ്ണം തെറിക്കുമ്പോൾ
വൃത്തം നിർബന്ധമാകുമോ

ചുള്ളികൾ തീർത്ത കാടല്ല
ചുള്ളികാടിന്റെ ഭാവന
ജീവിതം ചൂഴ്ന്നു നിൽക്കുന്ന
ഘോരകാവ്യ മഹാവനം

മുക്തചന്ദസ്സിലാവുമ്പോൾ
രക്തമിറ്റുന്ന വാക്കുകൾ
ബദ്ധ ചന്ദസ്സിലായാലും
തിക്തതക്കന്യമാകുമോ

വൃത്തമോ താളമോ ചുറ്റി
നൃത്തം വക്കട്ടെ വാക്കുകൾ
അങ്ങെഴുത്തു തുടർന്നാലും
ബാലചന്ദ്ര മഹാകവേ!

No comments: