Friday, October 15, 2010

ബലാൽ

രാത്രിയുടെ അരങ്ങിൽ
നിഴലും നിലാവും ചേർന്നവതരിപ്പിച്ച
ഇരുട്ടിന്റെ ജുഗൽബന്ദി
ജനലോരത്തേക്ക് കട്ടിലടുപ്പിച്ചിട്ട്
കിടന്ന് കണ്ടു രസിക്കെ
കാറ്റ് വന്ന് പ്രലോഭനത്തിന്റെ
മന്ത്രം ചെവിയിൽ പറഞ്ഞതും
കണ്ണ് പൊത്തിപ്പിടിച്ചതും ഓർമ്മ
ബോധത്തിന്റെ തിരി താഴ്ത്തിയതാരായിരിക്കണം
ഇരുട്ടോ സ്വപ്നമോ നിദ്രയോ
പിന്നീട് ഓർമ്മ വന്നപ്പോൾ
കണ്ണ് തുറന്നപ്പോൾ
ദേഹമാസകലവും
മഴയുടെ ദംശനമുദ്രകൾ
നീലിച്ച നീറ്റൽത്തുരുത്തുകൾ
ചുണ്ടിൽ മാറിൽ നാഭിയിൽ
അരക്കെട്ടിൽ നിന്നൊക്കെ
പറന്നു പൊങ്ങുന്ന മിന്നാമിന്നികൾ
എന്തിനാണ് മഴയും മിന്നലും ചേർന്ന്
ക്രൂരമായി
എന്നെയിങ്ങനെ ................